14.10.10

അഭിനവ സുവിശേഷം-1

    
മനുഷ്യപുത്രന്‍ വീണ്ടുമുപമകളിലൂടെ സംസാരിക്കാന്‍  തുടങ്ങി.
ഒരുനാള്‍ ഒരു ദരിദ്രന്‍ ഇങ്ങനെ സ്വപ്നം കണ്ടു.
ഞാന്‍ ഒരു ആണായതിനാല്‍ എന്ത് കൊണ്ട്  വിഷമിക്കണം?
ഞാന്‍ ഇങ്ങനെ ചെയ്യും : കൂടുതല്‍ തരുണീമണികളെ താലിചാര്ത്താവുന്ന മതത്തില്‍  ചേരും.
എന്നിട്ട് മേനി മൂടെ പട്ടും പൊന്നും പകിട്ടുമുള്ള പെണ്‍കിടാങ്ങളെ  വര്‍ഷത്തില്‍  ഒന്ന് വെച്ചു സ്വന്തമാക്കും. 
ഒരുവളുടെ  പട്ടും പൊന്നും പകിട്ടും കയ്യില്‍ കിട്ടുവോളം അവളെ സ്നേഹിച്ചു സംരക്ഷിക്കും .
കിട്ടിയില്ലെങ്കില്‍  ചോദിച്ചുനോക്കും, എന്നിട്ടും ഇല്ലെങ്കില്‍ പിടിച്ചുവാങ്ങും. എന്നിട്ടും സമ്മതിച്ചില്ലെങ്കില്‍ തട്ടും അല്ലെങ്കില്‍    തളളും.( ഉപേക്ഷിക്കും).
എന്നിട്ട് അടുത്തവളെ. ഇങ്ങനെ സാധ്യമാകുന്നിടത്തോളം പേരെ. അങ്ങനെ ഞാന്‍ സകല  അര്‍ത്ഥതിലും ധനികനാവും.   
ഒരു  സ്വര്‍ണക്കടയും  തുണിക്കടയും  കൂടെ കിട്ടുന്ന മഹാ ഭാഗ്യക്കുരിയായി  ഈ പ്രസ്ഥാനം നിലനില്‍ക്കണമെങ്കില്‍ പെന്കിടാങ്ങളില്‍ നിന്നും ഒരു എതിര്‍വാ ഉണ്ടാവാന്‍  പാടില്ല. അതിനുവേണ്ടി ലഭ്യമായ എല്ലാ മതസംഹിതകളും കണ്ടു പിടിച്ചു അവള്‍‍ക്കെതിരെ ഞാന്‍  പ്രയോഗിക്കും.
അയാള്‍ ഉറക്കത്തില്‍ കിടന്നു ഉച്ചത്തില്‍ ആഹ്ലാദിക്കാനും അട്ടഹസിക്കാനും  തുടങ്ങി.. 
     

No comments:

Post a Comment