11.1.11

ഒരു നാടക ഗാനം

 (1 .theme song )
ഇവിടെ കനവുകള്‍ വിടരേണ്ട  കരയില്‍
വ്യഥകള്‍ കൊണ്ടൊരു  കുടുംബം 
കഥയിലല്ല നമുക്ക്ടയിലാണ്
ചതിയുടെ മുഖം കാണാപ്പടയൊരുക്കം

പരനന്മയാം ഔദാര്യമശിച്ചവന്‍ തന്നെ
ചതിക്കുഴിയവനെതിരായൊരുക്കുന്നു
(പടിവാതിലവനെതിരായടയ്ക്കുന്നു  ) 
പ്രത്യുപകാരം അര്‍ത്ഥരഹിതം
പരപീഡനത്വരയിഷ്ടവിനോദം .

പറക്കുവാനാകാപ്പറവകള്‍ തന്‍
ചെറു ചിറകില്‍ (കനത്ത) സ്വപ്ന ഭാരം 
ഒരു തട്ടിന്‍ കനം ധനമാകണം
കൂണ്‍ തണല്‍ പോലെ ശിഷ്ട ഭാഗ്യം
--------------------------------
മിഴിയടഞ്ഞ കിനാവുകള്‍ക്ക് പൊന്‍
പുലരി വിരിയുന്നുവോ?

കക്കയ്ക്കുള്ളിലിക്കാലമത്രയും
മുത്തായ്‌ മാറുവാന്‍  തേങ്ങിയിരുന്നുവോ?

കത്തുന്ന ചിത്തത്തിലൊരു  കണ്ണുനീര്‍
തുള്ളിക്കുള്‍കുളിരേകുവാനാകുമോ?
(നാടകം മുടങ്ങിപ്പോയി -2005 )

കിണറ്റില്‍ വീണ പാട്ടുകള്‍

 കോമ്പയാറ്റിലെ  എന്‍റെ ഒരു വര്‍ഷ ഹൈറേഞ്ച് വാസത്തിനിടയില്‍ ഒരു  രാത്രിയുറക്കത്തെ കീറി മുറിച്ചാണ്  ആ ചന്ദ്രബിംബം എന്‍റെ  ജനല്‍ പ്പാളികളിലൂടെ മുറിയിലെക്കെത്തിയത്. ചലച്ചിത്ര നാടക  നടനായ ശ്രീ. M. C. കട്ടപ്പന സംവിധാനവും ശ്രീ . ജോര്‍ജ്   കുമ്പുക്കല്‍ രചനയും നിര്‍വഹിച്ചുകൊണ്ടിരുന്ന ഒരു നാടകത്തിലെക്കുള്ള ഗാന സന്ദര്‍ഭങ്ങള്‍  തലേന്ന് സംവിധായകന്‍ വിവരിച്ചതിന്റെ ഓര്‍മ്മകള്‍  അപ്പോഴും ഉറക്കം  പിടിച്ചിട്ടുണ്ടായിരുന്നില്ല  .  പിന്നെ ഒട്ടും താമസിച്ചില്ല, മുറ്റത്തെ കിണറ്റിന്‍ കരയിലേക്ക് ഒരോട്ടം . തിരിച്ചെത്തി ; പിറന്ന പാട്ട് കുറിചിട്ടിട്ടായിരുന്നു ബാക്കി ഉറക്കം...
സാങ്കേതിക  കാരണങ്ങളാല്‍  ആ നാടകം മുടങ്ങിയെങ്കിലും രചയിതാവിനും  സംവിധായകനും  പിന്നീടങ്ങോട്ട് തിരക്കിന്റെ നാളുകളായിരുന്നു. 
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലവര്‍ സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ...അവര്‍ക്കായി അന്നെഴുതിയ 4 ഗാനങ്ങളില്‍ 2 എണ്ണം. 
 
 
 


വഴി കാട്ടാമോ? -ഒരു കളി

വികസന ചര്‍ച്ചാ പ്രതിവിധികള്‍

10 പുതിയ കല്പനകള്‍ !