27.10.10

നമുക്ക് 'വെള്ളം കുടിച്ചു മരിക്കാന്‍' ഒരുങ്ങാം .

A View fom the Bridge at K.Chappath
'ഒരു  മുല്ലപ്പെരിയാര്‍ മോഷണ കഥ' എന്ന പേരില്‍ ഒരു നിരീക്ഷണം 'വെറുതെയാണെങ്കിലും' എന്ന പുസ്തകത്തില്‍  കുറിച്ചതിന് ശേഷം 'Dam  999' എന്നൊരു ഹോളിവൂഡ്‌  ചിത്രത്തില്‍ ഇത്തരം സംഭവങ്ങളുടെ ഒരു ആവിഷ്കാരമെങ്കിലും യാദൃശ്ചികം ആയിട്ടെങ്കിലും ഉണ്ടായേക്കാം   എന്നൊരു സിനിമാക്കാരന്‍ ചങ്ങാതി പറഞ്ഞപ്പോള്‍ , 
 'എല്ലാ  മുല്ലപ്പെരിയാര്‍ ഭീഷണി ബാധിത രോഗികളും ഇച് ചിക്കും    പോലെ രോഗിയും   ഇച്ചിച്ചത്  ഈ ചലച്ചിത്ര വൈദ്യന്മാര്‍  കല്പിച്ചു ചില ആഗോള നീതിപാലകരുടെ എങ്കിലും വിദഗ്ദ അഭിപ്രായത്തോടെ രോഗ കാരണമായ  അണുവിനെ പ്രതിരോധിക്കും!'
എന്ന് ഞാന്‍ പ്രത്യാശിച്ചു. 
അത്തരം ഒരു പ്രത്യാശ അസ്ഥാനത് ആകാതിരിക്കുവാന്‍ ഏതെങ്കിലും ഒരു ചലച്ചിത്ര മാധ്യമ വൈദ്യന്റെ ചികിത്സ ലഭിക്കുമോ ?
ലഭിച്ചാലും ഇല്ലെങ്കിലും ,  
മുല്ലപ്പെരിയാര്‍ ഡാമിന്റെ മുകളില്‍ ഇരുന്നുള്ള ,
മലയാളി മന്ത്രിമാരുടെയും   മലയാളിമാലോകരുടെയും നേര്‍ക്ക്‌ തുടരുന്ന, കൊഞ്ഞനം കുത്ത്  
'അവര്‍ പൊട്ടരാണ്' എന്ന കൂക്കുവിളിയോടെ ഇനിയും തുടരും...!  
അവര്‍ വെള്ളം കുടിച്ചു ജീവിക്കാന്‍ നോക്കട്ടെ.
നമുക്ക് 'വെള്ളം    കുടിച്ചു മരിക്കാന്‍'  ഒരുങ്ങാം .   

23.10.10

അഭ്യര്‍ത്ഥന

ചില  സാങ്കേതിക  കാര്യങ്ങളിലെ  അംജതയാല്‍  പ്രിയപ്പെട്ട സുഹൃത്തേ,
 ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതുമായ    വാക്കുകള്‍ ലഭിക്കാതെ    
 കുറിപ്പ് എഴുത്ത്   എനിക്കും 
  വായന നിനക്കും 
ചിലപ്പോള്‍  വിഷമകരവും ഒഴുക്കില്ലാത്തതും  ആയിത്തീരാറുണ്ട് 
എന്ന സത്യം ഞാന്‍ അറിയാഞ്ഞിട്ടല്ല. 
 ക്രമേണ പരിഹരിക്കപ്പെടേണ്ടവയ്ക്കായി കാത്തിരിക്കുവാന്‍ ക്ഷമയുണ്ടാകണം     എന്നതാണ്‌ എന്‍റെ  അഭ്യര്‍ത്ഥന.

വര്‍ക്ക് വിത്ത് വിശ്രമം = വിജയം

ഇന്നലെ മനസ്സ് ഒന്ന് ഭയന്നു.
ദിനപ്പുലര്ച്ചയിലെക്കുള്ള അകലം തീരെ  കുറഞ്ഞപ്പോഴും 
 മേശപ്പുറത്തെ ജോലിബാദ്ധ്യതാലിസ്റ്റിന്റെ നീളം ഇനിയും കുറഞ്ഞിട്ടില്ല എങ്കിലും
 മനസ്സാഗ്രഹിച്ചിട്ടും  ശിരസ്സും ശരീരവും ഒരു നിമിഷവും മുന്പോട്ടാവില്ല എന്ന മട്ടില്‍ പ്രതിഷേധത്തിലായി . 
ഭക്ഷണക്കുറവാകാം   കാരണം എന്ന ചിന്തയില്‍ വായില്‍ വച്ച ഭക്ഷണത്തോട് ഒക്കെയും കൊതിക്കെറുവ്-കൊടുത്തത് എല്ലാം തിരിച്ചു തന്നു മ്ലേച്ചമായി.
ഒറ്റയാന്മാര്‍ അവരവര്‍ക്ക് സംരക്ഷണം നല്‍കണമല്ലോ.
മരണം ആണോ വാതില്‍ക്കലേക്ക് വന്നു മുട്ടുന്നത് എന്ന് പോലും ഒരു   ഭയം.
ഒരു പകലധ്വാനതിനു  ഒരു രാത്രി വിശ്രമം എന്ന പ്രകൃതിപാഠം കുറെ ദിവസങ്ങളായി തെറ്റിക്കുന്നത് ആവാം കാരണം.
നാല് ചുവരുകള്‍ക്ക് അപ്പുറത്തുള്ള  ശുദ്ധ വായു ഭക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയും
ഇരുനൂറു മീറ്റര്‍ എങ്കിലും     ദിവസവും കാലു നിവര്‍ത്തി നടക്കുന്ന ശീലത്തില്‍ വരുത്തിയ വീഴ്ചയും ഇക്കൂടെ എനിക്കെതിരെ സമ്ക്ഗടിച്ചതാവാം.     അധ്വാനത്തിന് വിശ്രമത്തിന്റെ ഇടവേളകള്‍ ഇല്ലാത്തിടത്ത് ഫലസംപുഷ്ട്ടിയുടെ സാധ്യത കുറയുന്നു എന്ന് തന്നെയാണ് എന്‍റെയും  കണ്ടെത്തല്‍ .
 
ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി(മത്താ.6 .34 ) എന്ന ബൈബിളിലെ യേശു വാക്കിന്റെ പൊരുളും അതാകാം.
 
വന്‍ തുക പ്രതിഫലത്തില്‍ സ്വന്തം ആരോഗ്യവും വ്യക്തിബന്ധങ്ങളും ബലികഴിച്ചു രാപകലുകള്‍ നാല്‍ചുവര്‍   ലോകത്തില്‍ വിസ്മയവിദ്യാ സൃഷ്ടികളില്‍ വ്യാപ്രുതരാകുന്ന ചില കമ്പ്യൂട്ടര്‍ വിദഗ്ദര്‍ക്കിടയിലെ മാനസികപ്പിരിമുറുക്കങ്ങളും ആരോഗ്യ  പ്രശ്നങ്ങളും  കുടുംബ സ്ഫോടനങ്ങളും എന്‍റെ ഓര്മചിത്രശേഖരത്തിലെ    ചില പരിചിത മുഖങ്ങളില്‍ ഞാന്‍ കാണുന്നു.   
 
അവര്‍ക്ക് വേണ്ടിയാണ് ഈ വാക്യം.
 
വര്‍ക്ക് വിത്ത് വിശ്രമം = വിജയം
  
  
  
 
   

20.10.10

അടുക്കളപ്പുണ്യങ്ങള്‍

എന്നത്തേയും പോലെ ഇന്നും ചോറ് പായസമാക്കി  കുടിക്കാന്‍ ആയിരുന്നു എന്‍റെ  യോഗം.
അടുപ്പിനോ, അടുപ്പിനു മുകളില്‍   ഇരിക്കുന്ന    ചോറിനോ    അറിയില്ലായിരുന്നല്ലോ എന്‍റെ കമ്പ്യൂട്ടര്‍ ജോലികള്‍  ഏറെ  നീണ്ടു പോകുന്നത് ആയിരുന്നു എന്നും ഞാന്‍ ജോലിചെയ്യുന്ന തിരക്കില്‍ അടുപ്പ് മറന്നതായിരുന്നു  എന്നും .
സമയ നിഷ്ഠ പഠിക്കാന്‍ ഇതിലും നല്ല  ഒരു  സ്കൂള്‍ ഉണ്ടോ?,
 എരിവും പുളിയും, ഉപ്പും മുളകും,മഞ്ഞളും മസാലയും  ആവശ്യത്തില്‍ കൂടാതെയും കുറയാതെയും ചേര്‍ക്കേണ്ട  ഇടത്തു ചേര്‍ക്കാന്‍ ആര് എന്നെ പഠിപ്പിക്കും ഞാന്‍ വീണ്ടും   തോറ്റു കിടക്കുന്ന അടുക്കള സ്കൂള്‍ തന്നെ അല്ലാതെ.
ചൂട്, കരി, പുക,പൊടി,ചാരം   ഇവ എല്ലാം നിറഞ്ഞ അടുക്കള സ്കൂളില്‍  പ്രഭാതം മുതല്‍ പ്രദോഷം വരെ നിന്ന് എരിഞ്ഞു പഠിച്ചതുകൊണ്ടാണോ   ക്ഷമ,  പാത്രമറിഞ്ഞു വിളമ്പാനുള്ള വിവേക ബുദ്ധി ,
ത്യാഗം സ്നേഹം സങ്കടം ദേഷ്യം പിണക്കം എല്ലാം  ചേരും പടി ചേര്‍ത്ത് ജീവിതത്തെ സൌന്ദര്യമുള്ളത് ആക്കാന്‍ നമ്മുടെ അമ്മമാര്‍ക്ക് കഴിഞ്ഞത്.
മലയാളി മങ്കമാരെ, കൂപ്പുകൈ !

18.10.10

എരിതീയിലെ എണ്ണക്കിണര്‍ മനുഷ്യര്‍

കുറെ  ദിവസങ്ങളായി ചിലരുടെ  ഇമെയില്‍ എനിക്ക് തുടര്‍ച്ചയായി  കിട്ടുന്നു..
 അയോധ്യ വിധി അനീതിയുടെ ജയമാണ് ...അങ്ങനെയാണ് .....ഇങ്ങനെയാണ്.... എന്നും മറ്റുമുള്ള നീണ്ട   ഉപന്യാസങ്ങളാണ് ഉള്ളടക്കം.
സേഹം കൊണ്ട് അയക്കുന്നതല്ല കേട്ടോ.
ആരുടെയെങ്കിലും വായില്‍ കോലിട്ട് കുരപ്പിക്കണം എന്ന വിചാരം . അല്ലെങ്കില്‍    നീതി രൊക്കം നേടിഎടുക്കാം എന്ന      വ്യാമോഹം !
എന്തായാലും   നീതി കേടുകളുടെ  കഥ  ഇത്  ആദ്യമൊന്നുമല്ല  സംഭവിക്കുന്നത്‌ .
എന്റെയും   നിന്റെയും  വീട്ട്മുറ്റത്ത്   ,നാട്ടു മുറ്റത്ത്    ഇതിനോടകം  നീതികേടുകള്‍  സംഭവിച്ചിട്ടുണ്ടാകണം .
നീതി  കിട്ടണമെന്ന്  പറഞ്ഞു  അപ്പനെയും   അമ്മയെയും ഉറ്റവര്‍ഉടയവരെയും  കൊല്ലാന്‍   ശ്രമിച്ചാലോ ! നീതി  കിട്ടുമോ ?
ചിലയിടങ്ങളില്‍  നീതി  കൊടുക്കുവാനും  നീതി  അനുഭവിക്കുവാനുമുള്ളവര്‍  നിലനില്‍ക്കനമെങ്കില്‍   ചില നീതികള്‍  ചിലപ്പോള്‍  വച്ച്  താമസിപ്പിക്കേണ്ടി വരും,
ചില നീതികളില്‍ ചില ഏച്ചുകെട്ടലുകള്‍ നടത്തേണ്ടി വരും  .
അല്ലെങ്കില്‍ തന്നെ,
ഈ നീതിയെ ആര് നിര്‍വചിക്കും?
നിന്റെ നീതി അപരന്റെ കണ്ണില്‍  അനീതിയായിതോന്നില്ലന്നുണ്ടോ? അതിനാല്‍
ഇനിയും    നീതികള്‍  നേടിയെടുക്കുന്ന     പേരും  പറഞ്ഞു ഭ്രാന്ത്   പിടിച്ചവരുടെ  തീക്കനല്‍ മനസ്സില്‍  കലാപത്തിന്റെ എണ്ണ ഒഴിച്ച്  നാട്  നശിപ്പിച്ചാല്‍  നിന്റെ  അരിച്ചാക്കില്‍   നിറവും ,  ചോറിനു  വേവും   കറിക്ക് രുചിയും  കൂടുതലും  സംഭവിക്കുമോ  ?
അങ്ങനെയുണ്ടെങ്കില്‍ എനിക്ക് നിന്നെ ഭയമുണ്ട്.
നല്ല ഭാരതീയര്‍ക്കൊരോരുതര്‍ക്കും നിന്നെ ഭയമുണ്ട്.
അതുകൊണ്ട്
 മനുഷ്യന്‍  നന്നായി  ഭക്ഷണം  കഴിച്ചു സംതൃപ്തരായി  സ്നേഹത്തിലും  സാഹോദര്യതിലും    ജീവിക്കുന്ന  ഒരു     ഭാരതം   ഉണ്ടാക്കാന്‍  വേണ്ടി   നീ  ഇനി   നീതിപീഠം  കയറൂ , സഹോദരാ  , ഞാന്‍ നിനക്ക്  കൈ  തരാം    ...

14.10.10

അഭിനവ സുവിശേഷം-1

    
മനുഷ്യപുത്രന്‍ വീണ്ടുമുപമകളിലൂടെ സംസാരിക്കാന്‍  തുടങ്ങി.
ഒരുനാള്‍ ഒരു ദരിദ്രന്‍ ഇങ്ങനെ സ്വപ്നം കണ്ടു.
ഞാന്‍ ഒരു ആണായതിനാല്‍ എന്ത് കൊണ്ട്  വിഷമിക്കണം?
ഞാന്‍ ഇങ്ങനെ ചെയ്യും : കൂടുതല്‍ തരുണീമണികളെ താലിചാര്ത്താവുന്ന മതത്തില്‍  ചേരും.
എന്നിട്ട് മേനി മൂടെ പട്ടും പൊന്നും പകിട്ടുമുള്ള പെണ്‍കിടാങ്ങളെ  വര്‍ഷത്തില്‍  ഒന്ന് വെച്ചു സ്വന്തമാക്കും. 
ഒരുവളുടെ  പട്ടും പൊന്നും പകിട്ടും കയ്യില്‍ കിട്ടുവോളം അവളെ സ്നേഹിച്ചു സംരക്ഷിക്കും .
കിട്ടിയില്ലെങ്കില്‍  ചോദിച്ചുനോക്കും, എന്നിട്ടും ഇല്ലെങ്കില്‍ പിടിച്ചുവാങ്ങും. എന്നിട്ടും സമ്മതിച്ചില്ലെങ്കില്‍ തട്ടും അല്ലെങ്കില്‍    തളളും.( ഉപേക്ഷിക്കും).
എന്നിട്ട് അടുത്തവളെ. ഇങ്ങനെ സാധ്യമാകുന്നിടത്തോളം പേരെ. അങ്ങനെ ഞാന്‍ സകല  അര്‍ത്ഥതിലും ധനികനാവും.   
ഒരു  സ്വര്‍ണക്കടയും  തുണിക്കടയും  കൂടെ കിട്ടുന്ന മഹാ ഭാഗ്യക്കുരിയായി  ഈ പ്രസ്ഥാനം നിലനില്‍ക്കണമെങ്കില്‍ പെന്കിടാങ്ങളില്‍ നിന്നും ഒരു എതിര്‍വാ ഉണ്ടാവാന്‍  പാടില്ല. അതിനുവേണ്ടി ലഭ്യമായ എല്ലാ മതസംഹിതകളും കണ്ടു പിടിച്ചു അവള്‍‍ക്കെതിരെ ഞാന്‍  പ്രയോഗിക്കും.
അയാള്‍ ഉറക്കത്തില്‍ കിടന്നു ഉച്ചത്തില്‍ ആഹ്ലാദിക്കാനും അട്ടഹസിക്കാനും  തുടങ്ങി.. 
     

9.10.10

സമാഗമം

ഉച്ചക്കുള്ള ഭക്ഷണം മൈക്രോവേവിനകത്തു വച്ച് ബെല്ലടി കാത്തു നില്‍ക്കുമ്പോളാണ് രണ്ടു ബെല്‍ ഒരുമിച്ചടിക്കുന്നത്.
കോളിംഗ് ബെല്ലിന്റെ മുരടന്‍ ശബ്ദത്തോടുള്ള ദേഷ്യവുമായി "ആരെടാ ഈ നേരത്ത്" എന്ന മനചോദ്യവുമായി വാതില്‍ തുറന്നപ്പോള്‍ എന്നേക്കാള്‍ ഏറെമടങ്ങ്‌ കറുമ്പനായ ഒരു ഭീകര മനുഷ്യ രൂപം "ദൈവത്തിനു സ്തുതി" എന്ന അഭിവാദ്യവുമായി വാതില്‍ക്കല്‍ . ഒരു നിമിഷം മനസ്സ് പിടഞ്ഞു. പിടിച്ചു  പറിക്കാരായ കറുമ്പന്‍മാരെ ക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ദാ കണ്മുന്‍പില്‍..
എന്ത് ചെയ്യണമെന്നറിയാതെ രക്ഷാമാര്‍ഗങ്ങളിലേക്ക് ആലോചന കടക്കും മുന്‍പ്.. ..കറുത്ത മുഖത്തെ വെളുത്ത  പല്ല് കാട്ടി ... സന്ദര്‍ശകന്‍..ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്..സംസാരം ആരംഭിച്ചു..
അങ്ങ് നൈജീരിയയില്‍ നിന്നും ഇവിടെ എന്തോ കാര്യതിനെതിയതാണ് അയാള്‍  .പക്ഷെ തിരിച്ചു നാട്ടില്‍ പോകാനാഗ്രഹിക്കുമ്പോള്‍ ആണ് അവിടെ ഒരു ക്രൈസ്തവ - മുസ്ലിം ലഹള ഉണ്ടായതും  തന്റേതു അടക്കം പല വീടുകളും ഗ്രാമങ്ങളും തകര്‍ക്കപ്പെട്ടതും..
വളരെ ആകര്‍ഷകമായ ഒരു സഹായ നിര്‍ദേശ കുറിപ്പും അദ്ദേഹം എന്നെ കാണിച്ചു..
യാചനക്കും യാചനാശൈലിക്കും ഒരു  ജര്‍മന്‍ തനിമ വരുത്താന്‍ ആയിരുന്നു  അദേഹത്തിന്റെ  ശ്രമം .
എല്ലാം കണ്ടും കേട്ടും ഇതികര്‍ത്തവ്യതാമൂദനായ   ഞാന്‍ രണ്ടും കല്പിച്ചു പറഞ്ഞു, "ഇഷ്‌ കൊമ്മേ ഔസ് indien "(=ഞാന്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത്) ...
"enshuldigung" (=ക്ഷമിക്കണം)എന്നൊരു  വാക്ക് കേട്ടതും ആള്‍ ഞൊടിയിടയില്‍ അപ്രത്യക്ഷനായതും ഒരുമിച്ചായിരുന്നു...

കള്ളും കല്പക വൃക്ഷവും

വൈദ്യ കല്പനയും രോഗിയുടെ ഇച്ഛയും ഒന്നെന്നപോലെ ..ഒരു ദിനം ഒരു ഗ്ലാസ്‌ മധുരപ്പനങ്കള്ളു  സേവിച്ച  മുത്തച്ഛന്മാര്‍ക്ക്          " ആകാശത്തെ  മുത്തച്ഛന്മാര്‍ക്ക്  ഇഷ്ടം പോലെ കള്ളുകുടിക്കാം"  എന്ന സിനിമ പ്പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍!
ഇടിവെട്ട് ഭയന്നും കള്ളുകള്ളന്മാരെ ഭയന്നും മദ്യമാനഹാനി ഭയന്നും നീണ്ട കാലം കൊണ്ടുയര്‍ന്നു വന്ന പനമരത്തിന്റെ കടക്കല്‍ കോടാലി വച്ചവര്‍ക്ക് കള്ളപ്പം ചുടാന്‍ ഒരു തുടം കള്ളു കിട്ടാനാശയുണ്ടാകുംപോഴും ഞെട്ടല്‍  !
കള്ളു ഷാപിലെക്കാണോ മെഡിക്കല്‍ കോളേജിലെക്കാണോ ദൂരം കുറവ്?
ആശങ്കയിലായി അവര്‍!
ദാ.. കേരളനാടിന്റെ നാമകാരനക്കാരന്‍ കേരവൃക്ഷം ..കല്പകവൃക്ഷമെന്ന കല്പിതവൃക്ഷം ..ഓടിക്കയരാവുന്ന ഉയരത്തില്‍ മുറ്റത്തരികിലുന്ടെങ്കിലും മണ്ടരി പിടിച്ചും മണ്ടപോയും "അതിലൊരു തെങ്ങകുലയുമില്ല"!
അച്ഛന്‍, അമ്മ , കൊച്ചു പിച്ചയടക്കം എല്ലാവര്ക്കും നിരാശ ...!!!!!
അങ്ങനെയിരിക്കെ കള്ളന്മാര്‍ നാട് വാണീടുന്ന കാലത്ത് ....പാലക്കാട് നിന്ന് ഒരു കള്ളു വണ്ടി ചീറിപ്പാഞ്ഞു വന്നു..ഒപ്പം കള്ളന്മാരുടെ ഒരു കള്ളു സുവിശേഷവും ....
സങ്കടക്കാരുടെ എല്ലാം സങ്കടം തീര്‍ക്കുന്ന മാന്ത്രിക നീര്‍ ഇനി "നിങ്ങള്ക്ക് സ്വന്തം" !
ഇനി സങ്കടം "നിങ്ങള്ക്ക് വേണ്ട"!
നിങ്ങളുടെ ഭാര്യമാര്‍ക്ക് മതി...!
നിങ്ങളുടെ മക്കള്‍ക്ക്‌ മതി. ..!
ശവ പരിചാരകരില്‍ നിന്ന് പോലും ലഭിക്കാത്ത ...ആന്തരാവയവങ്ങളുടെ വൃത്തിയാക്കല്‍ (കുടല്‍, കരള്‍ വൃത്തിയാക്കല്‍)പോലും നിങ്ങള്ക്ക് നേരത്തെ ലഭിക്കുന്നു... 
...ഇതില്‍ കൂടുതല്‍ എന്താണ് സന്തോഷത്തിനു ഈ കൊച്ചു കേരളത്തില്‍ വകയുള്ളത്‌..
ഈ വിദ്യ യുടെ ആശയാവകാശം കേരമെന്ന കല്പക വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന കേരള നാട്ടില്‍ നിന്നും ആകാശത്തിലെ മുത്തച്ഛന്മാരീലെക്കും എത്തിക്കഴിഞ്ഞു കാണുമല്ലോ ..പിന്നെ എങ്ങനെ ഭൂമിയിലെയെന്നല്ല ,ആകാശത്തിലെ മുത്തച്ഛന്മാരും   ഞെട്ടാതിരിക്കും.....!!!!!!
     

കല്ലിട്ടു പോകുന്ന " വാഗ്ദാന" ലോട്ടറികള്‍

പാഠം 1 : ലോട്ടറി അഥവാ കേരള വികസനം എന്നാലെന്ത് ?
ദിനം തോറും ... മന്ത്രി  പുംഗവന്മാരുടെ  ദിനചര്യമുതല്‍ ...  നാലാണ്ടുകള്‍ക്ക് ശേഷം നാലാളെ കാപ്പിക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുന്നതിന്റെയും നാലാള്‍ക്കു കിടപ്പാട മുണ്ടാക്കി  കൊടുക്കാന്‍ പോകുന്നതിന്റെയും  നാലുനാള് നീണ്ടു നില്‍ക്കുന്ന മന്ത്രി സമാഗമങ്ങളുടെയും... എന്തിനു നാലാണ്ടുകളിലേക്ക് നല്ല കാലാവസ്ഥ യുണ്ടാകുമെന്ന  "നേട്ട"  പ്രവചനം വരെ സര്‍വമാനകാര്യങ്ങളും ..."നാളെയാണ് ഭാഗ്യം . നാളെയാണ്, നാളെയാണ്  ...നിങ്ങളാണ് ആ ഭാഗ്യവാന്‍.ഞങ്ങളിലാണ് ഭാഗ്യക്കുറി " എന്ന മട്ടില്‍ പത്രങ്ങളായ പത്രങ്ങളിലും മാധ്യമക്കോനുകളിലെങ്ങും മൈക്ക് വച്ച് കെട്ടി വിളിച്ചുപറഞ്ഞു പിരിച്ചെടുക്കുന്ന ഏതാനും ചില ഭാഗ്യ രാഷ്ട്രീയ ബുദ്ധിശാലികളുടെ  പൊതുജനസംമതിയുടെയും കീശ വളര്‍ച്ചയുടെയും ആകെത്തുക ഒരിക്കലും പ്രത്യക്ഷപ്പെടാതെ ഭൂട്ടനിലെക്കോ മറ്റോ വണ്ടി കയറുമ്പോള്‍ അതിനു പറയുന്ന പേരാണ് ലോട്ടറി അഥവാ കേരള വികസനം .

5.10.10

ലോകത്തിലെ നമ്പര്‍ 1 ഫെസ്റ്റ് .

 മുണിചിലെ ഒക്ടോബര്ഫെസ്റ്റ് കഴിഞ്ഞു.
അര്ദ്ധരാത്രിയില്ടാക്സി പിടിക്കാന്കയ്യും കാലും കുഴഞ്ഞു കേഴുന്നവരെ കണ്ടു .
"ഓട്ടമുണ്ട്‌, ഒഴിവില്ല" ...പതിവ് പല്ലവികള്‍ ....പറഞ്ഞു പടിച്ചത് പോലെ എല്ലാവരുടെയും വായില്‍..
ദൂരം കുറഞ്ഞ ഓട്ടം ആര്ക്കു വേണം ?
വഴിയും ദൂരവും ലഹരിയുടെ അടിയിലുരങ്ങുംപോള്ടാക്സിയുടെ മീറ്റര്കൂടുതല്കറങ്ങുന്നതും ഡ്രൈവറുടെ കീശ കൂടുതല്വീര്ക്കുന്നതും സ്വാഭാവികം...
തൊലി വെളുത്താലും  കരുത്താലും   പണത്തിന്റെ മുമ്പില്ലോകത്തെല്ലായിടത്തും  മനുഷ്യന്റെ മനസിന്ഒരേ  നിറമാണ്- ഞാന്വിചാരിക്കുന്നു .05.10.൨൦൧൦
 

കില്ലപ്പട്ടികള്‍

വര്ഷങ്ങള്ക്കു ശേഷം ഇന്ത്യ കാണാനെത്തിയ ഗാന്ധിയപ്പൂപ്പന്റെ കൈയിലെ വടി കണ്ട മക്കുമോന്‍ :
                                                                                                                                                                                                 "തെരുവ് പട്ടികളെ പേടിച്ചായിരിക്കും?"
 "അല്ല; അതുപോലെ നാലാള് കൂടുന്നിടത്ത് എന്ത്   കണ്ടാലും കുരയ്ക്കുകയും വിവാദങ്ങളുടെ എല്ലിങ്കഷനതിനായി മാത്രം കടിപിടി
   കൂടുകയും  ചെയ്യുന്ന ചില രാഷ്ട്രീയ സാംസ്കാരിക ചാവാലികളെ തല്ലാനാണ്."
മക്കു മോന്ചിരിച്ചു .
 "ഇത് വരെ കുരചു കൊണ്ടിരുന്നവരൊക്കെ ആരെങ്കിലും മനംമയക്കിച്ചാല്‍  അവരുടെ പിന്നാലെ വാലാട്ടിക്കൂടുക തന്നെ. പിന്നെ അടുത്ത എല്ലിന്കഷണം കിട്ടും വരെ കുരയുമില്ല, കടിയുമില്ല.."  
കേരലതെരുവിലും  സ്നേഹം കൂടുന്നവരുടെ പിന്നാലെ വാലാട്ടി നടക്കുന്ന കില്ലപ്പട്ടികളുടെ  വായില്ഇത്തവണ മുറിക്കപ്പെട്ട കൈയും ,ലോട്ടറിയും , അയ്യോധ്യയും ഒക്കെ മക്കുമോന്കണ്ടു...
ഇനി വരുമ്പോള്‍ കടിക്കുന്ന   ചുണക്കുട്ടന്നായ്ക്കളെ അപ്പൂപ്പന് കാട്ടിക്കൊടുക്കനമെന്നായി മക്കുമോന്റെ വലിയ വാശി.oct 5 2010.


ഗാസയിലെ പെണ്‍കുഞ്ഞുങ്ങള്‍

ആരാണ് യഥാര്ത്ഥത്തില്മുസ്ലിം..
 നല്ല മനുഷ്യന്തന്നെ.. 
ദൈവനാമത്തില്വരുന്ന ക്രിമിനലല്ല...
യഥാര്ത്ഥത്തില്അല്ലഹുവിനാണോ മുസ്ലിങ്ങല്ക്കാണോ പെണ്വര്ഗതോട്  ഇത്ര വെറുപ്പ്‌.
സോറി ,അല്ലാഹുവിനു ഒരിക്കലുമുണ്ടാവില്ല ..
കാരണം അവിടുന്നാണ് രണ്ടു കൂട്ടരുടെയും കാരണക്കാരന്‍ ..---
പിന്നാര്ക്കാന് : ഒറ്റ തുണ കൊണ്ട്  മാംസ ദാഹത്തെ ത്രുപ്തിപ്പെടുതാനാവാത്ത ചില ആണ്നേതാക്കന്മാര്ക്ക് ....
പെണ്ണ് എന്നും തങ്ങളുടെ കീഴില്മാത്രമായിരിക്കണമെന്നു വാശി പിടിക്കുന്നവര്ക്ക് ...
അവസാനം അല്ലാഹുവിന്റെ പേരും പറഞ്ഞു തോക്കും ചൂണ്ടി ...സ്വയം അള്ളാഹു ചമയുന്ന ...ചുരുക്കം ചില ക്രിമിനലുകള്ക്ക് ..
അവരെ ജാതിസ്നേഹത്തിന്റെ പേരില്അന്ധമായി അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന പാവം ഭൂരിപക്ഷ മുസ്ലിം സുഹൃത്തുക്കള്ക്ക്...03 .10 .2010