31.12.10

മരമൊന്ന് ; ഫലങ്ങള്‍ പലതരം

    ഒരേ ഫലം കായ്ക്കാത്ത മരങ്ങള്‍
മക്കു മോന്‍ തുള്ളിച്ചാടി അടുത്ത മരത്തിന്റെ ചുവട്ടിലെത്തി.
അവനിത്   മുപ്പത്തി നാലാമത്തെ പന്ത്രണ്ടു  ശിഖരമരമാണ്.
കളിക്കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു :
ഇതില്‍ നിറയെ മധുരിമയുടെ മാമ്പഴക്കാലമാണെന്ന്!
അല്ലായിരിക്കുമെന്നു അല്പം അറിവുള്ളവര്‍ :
ഒറ്റഫലം വിളയുന്ന മരങ്ങളിലൊന്നും മക്കുമോനെന്നല്ല
ഒരുത്തനും ഇതുവരെ കയറാന്‍ പറ്റിയിട്ടില്ലല്ലോ  എന്നാണവര്‍ പറയുന്നത്.

എന്തായാലും ഏതെങ്കിലും ചില്ലകളില്‍
പുഴുക്കാലത്തിനിടയിലും പൂക്കാലവും
 മുള്‍ക്കാലത്തിനിടയിലും    മാമ്പഴക്കാലവും കണ്ടേക്കും
എന്ന പ്രതീക്ഷയില്‍ മക്കുമോന്‍ ആദ്യം കണ്ണും പിന്നെ കാലും എറിഞ്ഞു....

മക്കുമോനോപ്പം എന്‍റെ പ്രിയപ്പെട്ട ..
എല്ലാവര്ക്കും, സുഖ ദുഃഖ സമ്മിശ്രമായിരിക്കാമെന്കിലും  
പ്രതീക്ഷാനിര്‍ഭരമായ ഒരു പുതുവര്‍ഷം -2012 - നേരുന്നു..

No comments:

Post a Comment