3.12.10

"...പിന്നെയും കളി പോലീസിനോടാ...! "

സകല നാട്ടുകാരും തിക്കി തള്ളി തിരക്കുണ്ടാക്കുന്ന  കവലയില്‍ നിന്ന് ആ ആഗോള പോലീസുകാരന്‍ എന്നും നാട് നന്നാക്കണമെന്നതിനെപ്പറ്റി  പ്രസംഗിക്കുകയും തന്‍റെ വീട്ടുമാതൃക എല്ലാരും നടപ്പിലാക്കണമെന്ന് ശഠിക്കുകയും ചെയ്തു.
നാട് നന്നാക്കാന്‍ ശ്രമിക്കുന്നവരെ വാനോളം പുകഴ്ത്തിയ അദ്ദേഹത്തിന് കയ്യടികളും പൂച്ചെണ്ടുകളും ഏറെ ലഭിച്ചു.
ചിലരാകട്ടെ സ്തുതിവാക്കുകളില്‍ പരിസരം പോലും മറന്നു പാദപൂജ ചെയ്തു.
എന്നിട്ടും പ്രീതിപ്പെട്ടില്ലെന്കിലോയെന്ന ശങ്കയില്‍ ചിലര്‍ സ്വഭവനം പോലും 'നാട് നന്നാകല്‍' പേര് പറഞ്ഞു  തീറെഴുതി നല്‍കി.
പെട്ടെന്നാണ് എങ്ങാണ്ട് നിന്നൊരു എട്ടും പൊട്ടും തിരിയാത്ത പയ്യന്‍ ആ വഴി വന്ന് 'ആഗോളപ്പോലിസുകാരന്റെ  അടുക്കളയിലാണ് പശുവിനെ വളര്ത്തുന്നതെന്നും അങ്ങനെയുള്ള ഒരുത്തനാണ് നാട്ടുവൃത്തിയെക്കുറിച്ച്  നാട്ടാരെ പഠിപ്പിക്കുന്നതെന്നും '    വെട്ടിത്തുറന്നു പറഞ്ഞത്.

'നയതന്ത്രഞ്ജത'യുടെ പര്യായപദമാണ് 'മുഖംമൂടി സംഭാഷണങ്ങള്‍' എന്ന് പയ്യന്‍ ഒളിച്ചു നിന്നാണെങ്കിലും കണ്ടുപിടിച്ചു!
വാ വിട്ടു പോയ വാക്കുകള്‍ക്കൊക്കെ ചാണക ഗന്ധമായാലും ചന്ദന ഗന്ധമായാലും നാട്ടാര്‍ക്ക് മുന്നില്‍ നാറുക തന്നെ.

വെട്ടിത്തുറന്നടിച്ച    വെളിപാടുകള്‍ക്കു വിക്കിലീക്സ് എന്ന പേര് ആരോ വിളിച്ചെങ്കിലും പോലീസുകാരന്റെ മൂക്കിനു താഴെ ഇത് എത്രാം തവണയാ ഇങ്ങനെ ഓരോ പയ്യന്മാര്‍ ...?

പോലീസുകാരന്റെ തൊപ്പിയെടുത്താ അവന്റെ തൊഴുത്തിലെ ചാണകം കോരി വിളമ്പുന്നത് ! പോലീസുകാരന്‍ വെറുതെയിരിക്കുമോ?


എല്ലാ  തന്റേടികളും തന്‍റെ ജീവനെടുക്കാവുന്ന  ഒരു ചീറ്റപ്പുലിക്കെങ്കിലും തീറ്റ കൊടുത്ത് വളര്ത്തുന്നുണ്ടാകും ..ചരിത്രം പറയുന്നതാ അത്.. 

No comments:

Post a Comment